Tuesday, June 24, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

പത്താം ക്ലാസ് വിദ്യാഭ്യാസം, 20 രൂപക്ക് സെയിൽസ്​ഗേളായി ജേലി, ഇന്ന് 100 കോടിയിലേറെ ആസ്തിയുള്ള വനിതാ സംരംഭക…

പഠനം 10-ാം ക്ലാസ് വരെ മാത്രം. 20 രൂപ ദിവസ ശമ്പളത്തിൽ ഒരു കമ്പനിയുടെ സെയിൽസ് ഗേളായി ജോലി ചെയ്തിരുന്ന വനിതയാണ് ചിനു കാല. ഇപ്പോൾ ആസ്തി 100 കോടി രൂപയിലേറെ. റൂബൻസ് ആക്സസറീസ് എന്ന ആഭരണ നിർമാണ കമ്പനിയിലൂടെ സ്വന്തമായി ബിഎംഡബ്ല്യു സ്വന്തമാക്കിയ വനിത. 15 വയസ്സുള്ളപ്പോൾ ഒരു ബാഗുമെടുത്ത് വീടുവിട്ടിറങ്ങിയ ചിനുവിന് തുടർപഠനത്തിന് പോകാൻ കഴിഞ്ഞില്ല. സെയിൽസ് ഗേളായി ആയിരുന്നു ആദ്യ ജോലി. ദിവസ പ്രതിഫലം 20 രൂപ. ഇങ്ങനെ ജീവിതം തുടങ്ങിയ സമയത്ത് താമസിച്ചിരുന്നത് ഒരു ഒറ്റമുറിയിലായിരുന്നു. ശുചിമുറിയോ അടുക്കളയോ പോലും ഇല്ലായിരുന്ന ആ ഒറ്റമുറിയിൽ നിന്ന് സ്വയം പര്യാപ്തത നേടിയ ചിനുവിൻ്റെ വീടിൻ്റെ വിസ്തൃതി ഇന്ന് 5,000 ചതുരശ്രയടിയാണ്. സ്വന്തം ബിസിനസിൽ നിന്നാണ് സ്വപ്ന തുല്യമായിരുന്ന ജീവിതം പടുത്തുയർത്തിയത്.

വീടു വിട്ടിറങ്ങിയപ്പോൾ ബാഗിൽ 300 രൂപ മാത്രമാണുണ്ടായിരുന്നത്. വിശപ്പു മാറ്റാനാണ് സെയിൽസ് ഗേളായത്. ആറ് മാസത്തിനുള്ളിൽ അതേ കമ്പനിയിൽ മൂന്ന് പേരടങ്ങുന്ന ഒരു ടീമിൻ്റെ മേൽനോട്ടം വഹിച്ചു. പിന്നീട് ടാറ്റ ഇൻഡികോമിൽ ജോലി കിട്ടി. അവിടെ വെച്ചാണ് അമിത് കല എന്ന സുഹൃത്തിനെ കണ്ടുമുട്ടുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. പിന്നീട് ചിനു വീട്ടിൽ ഒരു സലൂൺ നടത്തി. ഇത് വിജയമായിരുന്നു. റൂബൻസ് ആക്സസറീസ് എന്ന ആഭരണ നിർമ്മാണ കമ്പനി തുടങ്ങാൻ ഇതായിരുന്നു പ്രചോദനം. സലൂണിലെ പ്രവൃത്തിപരിചയം ബിസിനസ് വളർത്താൻ സഹായിച്ചു. സ്വന്തം സ്ഥാപനത്തിന് പിന്നിലും വിശപ്പുമാറ്റണമെന്നുള്ള ചിന്ത തന്നെയായിരുന്നുവെന്ന് ചിനു തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞിട്ടുണ്ട്.

അവസരം കിട്ടിയപ്പോൾ ഇതിനിടയിൽ മിസിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് മികച്ച 10 ഫൈനലിസ്റ്റുകളിൽ ഒരാളായി മാറിയിരുന്നു. സ്വന്തം ആഭരണ ബ്രാൻഡ് വിജയിപ്പിക്കാൻ ഇതും സഹായകരമായി. ചിനു സ്വന്തം സ്ഥാപനത്തിൽ നിക്ഷേപിച്ചത് മൂന്ന് ലക്ഷം രൂപയാണ്. 2018 മുതൽ കൂടുതൽ ഓഫ്‍ലൈൻ സ്റ്റോറുകൾ കൈകാര്യം ചെയ്യാൻ തുടങ്ങി. . കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് വിൽപ്പന ഓൺലൈനിലാക്കി. ഓൺലൈനിൽ ആഭരണങ്ങൾ വിൽക്കാൻ തുടങ്ങിയപ്പോൾ വിൽപ്പനയും കുതിച്ചുയർന്നു. ബിസിനസിന് 1.5 കോടി രൂപ നിക്ഷേപം ലഭിച്ചതോടെ വളർച്ചക്കും വേഗം കൂടി. 30 ശതമാനം ഉപഭോക്താക്കളും കമ്പനിയുടെ തുടക്കം മുതലുള്ള ഉപഭോക്താക്കളാണെന്നും ചിനു പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles